മഹാരാഷ്ട്രയിലെ ഔറംഗബാദ്, സിദ്ധേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മര്യാഡിറ്റ് സില്ലോഡിന് മേൽ ആർബിഐ പിഴ ചുമത്തി - ആർബിഐ - Reserve Bank of India
മഹാരാഷ്ട്രയിലെ ഔറംഗബാദ്, സിദ്ധേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മര്യാഡിറ്റ് സില്ലോഡിന് മേൽ ആർബിഐ പിഴ ചുമത്തി
‘പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ (യുസിബികൾ) ഇതര ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത്’ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, 2025 മേയ് 02 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ ഔറംഗബാദ്, സിദ്ധേശ്വർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മര്യാഡിറ്റ് സില്ലോഡിന് (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബി ആർ ആക്ടിലെ 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. പ്രസ്തുത ബാങ്കിൻ്റെ 2024 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതിയെ ആധാരമാക്കി ആർബിഐ നിയമപരമായ ഒരു പരിശോധന നടത്തുകയുണ്ടായി. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ അറിയിച്ചുകൊണ്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു: പ്രസ്തുത ബാങ്ക് പ്രൂഡൻഷ്യൽ ഇന്റർ-ബാങ്ക് (ഗ്രോസ്) എക്‌സ്‌പോഷർ പരിധി ലംഘിച്ചു. ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തൽ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2025-2026/266 |