ഗുജറാത്ത്, കച്ച് ജില്ല, റാപ്പറിലെ ദി കച്ച് മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി. - ആർബിഐ - Reserve Bank of India
ഗുജറാത്ത്, കച്ച് ജില്ല, റാപ്പറിലെ ദി കച്ച് മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.
'പ്രൈമറി (അർബൻ) കോ-ഓപ്പറേറ്റീവ് ബാങ്കുകൾ (യു.സി.ബി) മറ്റു ബാങ്കുകളിൽ പണം നിക്ഷേപിയ്ക്കൽ, നാമമാത്ര അംഗത്വം സംബന്ധിച്ചുള്ള നയവും പ്രവർത്തന രീതിയും' എന്നീ വിഷയങ്ങളിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗരേഖകളും 'എക്സ്പോഷർ മാനദണ്ഡങ്ങളും നിയമാനുസൃത/മറ്റ് നിയന്ത്രണങ്ങളും - യൂ.സി.ബി.' എന്ന വിഷയത്തിലെ മാർഗ്ഗരേഖകളും പാലിയ്ക്കാത്തതിന് 2023 നവംബർ 30-ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, കച്ച് ജില്ല, റാപ്പറിലെ ദി കച്ച് മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 3,00,000/- രൂപ (മൂന്നു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 56 എന്നീ വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ബാങ്ക് (i) പ്രുഡൻഷ്യൽ ഇൻ്റർ-ബാങ്ക് ഗ്രോസ്സ് എക്സ്പോഷർ പരിധി, പ്രുഡൻഷ്യൽ ഇൻ്റർ-ബാങ്ക് കൌണ്ടർപാർട്ടി എക്സ്പോഷർ പരിധി എന്നിവ ലംഘിച്ചു, (ii) നാമമാത്ര അംഗങ്ങൾക്ക് അനുവദനീയമായ തുകയിൽക്കൂടുതൽ വായ്പ അനുവദിച്ചു, എന്നു വെളിപ്പെട്ടു. അതനുസരിച്ച്, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം സാധൂകരിക്കപ്പെടുകയും പണപ്പിഴ ചുമത്തേണ്ടത് ശരിയാണെന്നുള്ള നിഗമനത്തിൽ ആർ.ബിഐ എത്തിച്ചേരുകയുമുണ്ടായി (യോഗേഷ് ദയാൽ) പത്രക്കുറിപ്പ്: 2023-2024/1530 |