മഹാരാഷ്ട്ര, പുണെയിലെ ഏർലി സാലറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര, പുണെയിലെ ഏർലി സാലറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പിഴ ചുമത്തി
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം - വ്യവസ്ഥാപിതമായി പ്രധാനമല്ലാത്തതും നിക്ഷേപം സ്വീകരിക്കാത്തതുമായ കമ്പനികൾ (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ 2016 എന്ന വിഷയത്തിൽ ആർ.ബി.ഐ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2023 സെപ്റ്റംബർ 15-ലെ ഉത്തരവിലൂടെ മഹാരാഷ്ട്ര, പുണെയിലെ ഏർലി സാലറി സർവീസസ് പ്രൈവറ്റ് (കമ്പനി) നു മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 3,20,000/- രൂപ (മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ 1934 ആക്ടിലെ സെക്ഷൻ 58 ജി (1) (ബി), 58 ബി (5) (എ എ ) വകുപ്പുകൾ പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല.
പശ്ചാത്തലം
2021 ഒക്ടോബറിൽ പ്രസ്തുത കമ്പനിയിൽ റിസർവ് ബാങ്ക് നടത്തിയ ഒരു സൂപ്പർവൈസറി സന്ദർശനത്തിനും സൂക്ഷ്മപരിശോധനയ്ക്കും ശേഷം നടത്തിയ കത്തിടപാടുകളിൽ ഔട്ട്‌സോഴ്‌സ് ചെയ്ത എല്ലാ പ്രവർത്തനങ്ങളുടെയും ആന്തരിക ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് കമ്പനിയ്ക്ക് ഒരു നോട്ടീസ് നൽകുകയുണ്ടായി.
നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ചാർജ് നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ) പത്രക്കുറിപ്പ്: 2023-2024/1251 |