തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഗോക്യാപ്പിറ്റൽ ഫിനാൻസ് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി - ആർബിഐ - Reserve Bank of India
തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഗോക്യാപ്പിറ്റൽ ഫിനാൻസ് ലിമിറ്റഡിന് ആർബിഐ പിഴ ചുമത്തി
ആർബിഐ പുറപ്പെടുവിച്ച 'മാസ്റ്റർ ഡയറക്ഷൻ-റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി-സ്കെയിൽ ബേസ്ഡ് റെഗുലേഷൻ) ഡയറക്ഷൻസ്, 2023' ലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന്, 2024 ഒക്ടോബർ 07 ലെ ഉത്തരവ് പ്രകാരം, തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഗോക്യാപ്പിറ്റൽ ഫിനാൻസ് ലിമിറ്റഡിന് (കമ്പനി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 58ജി യിലെ ഉപവകുപ്പ് (1) ലെ ക്ലോസ് (ബി) യിലെയും സെക്ഷൻ 58ബി യിലെ ഉപവകുപ്പ് (5) ലെ ക്ലോസ് (എഎ) യിലെയും വ്യവസ്ഥകൾ പ്രകാരം, ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. അഡീഷണൽ ഡയറക്ടറുടെ നിയമന അറിയിപ്പുമായി ബന്ധപ്പെട്ട കത്തിടപാടുകളിൽനിന്ന്, മറ്റു കാര്യങ്ങൾക്കൊപ്പം, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയുടെ മാനേജ്‌മെന്റിലെ മാറ്റത്തെക്കുറിച്ചുള്ള ആർബിഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും വെളിപ്പെടുകയുണ്ടായി. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരിശോധനയിലെ കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് കമ്പനിക്ക് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള കമ്പനിയുടെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിലെ വാദങ്ങളും പരിഗണിച്ച ശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം , കമ്പനിക്കെതിരെ താഴെ പറയുന്ന കുറ്റം ചാര്‍ത്തലുകള്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു: സ്വതന്ത്ര ഡയറക്ടർമാർ ഒഴികെ 30 ശതമാനത്തിലധികം ഡയറക്ടർമാരെ നീക്കി മാനേജ്‌മെന്റിൽ മാറ്റം വരുത്തുന്നതിന് കമ്പനി ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി വാങ്ങുന്നതിൽ പരാജയപ്പെട്ടു. ഈ നടപടി നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത കമ്പനി അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ കമ്പനിക്കെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളുടെ മുൻവിധിയായുള്ളതല്ല. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ് : 2024-2025/1326 |