കേരളത്തിലെ കോഴിക്കോട്ടുള്ള കേരള മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി. - ആർബിഐ - Reserve Bank of India
കേരളത്തിലെ കോഴിക്കോട്ടുള്ള കേരള മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.
'സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്എഎഫ്)’ പ്രകാരം ആർബിഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 2025 മാർച്ച് 25 ലെ ഒരു ഉത്തരവ് പ്രകാരം, കേരളത്തിലെ കോഴിക്കോട്ടുള്ള കേരള മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ₹50,000/- (അമ്പതിനായിരം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47A(1)(c), 46(4)(i), 56 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ പ്രകാരം ആർ.ബി.ഐ യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തെ പ്രസ്തുത ബാങ്കിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുടെ റിപ്പോർട്ടിന്റെ സൂക്ഷ്മപരിശോധനയിൽ, മറ്റു ചില കാര്യങ്ങൾക്കൊപ്പം, ആർ.ബി.ഐ പുറപ്പെടുവിച്ച നിയന്ത്രണ സംബന്ധിയായ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, പ്രസ്തുത ബാങ്കിനെതിരെ താഴെപ്പറയുന്ന കുറ്റം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ പണപ്പിഴ ചുമത്തേണ്ടതാണെന്നും ആർബിഐ കണ്ടെത്തി: പ്രസ്തുത ബാങ്ക് എസ്എഎഫ് പ്രകാരം പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാതെ, ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ, അനുവദനീയമായ പരിധിയേക്കാൾ വളരെ കൂടിയ അളവിൽ മൂലധന ചെലവ് നടത്തി. ഈ നടപടി, നിയമങ്ങൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല പ്രസ്തുത ബാങ്ക് അതിന്റെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ചേക്കാവുന്ന മറ്റ് നടപടികൾക്ക് ഈ പണപ്പിഴ ചുമത്തൽ ഒരു മുൻ വിധിയും വരുത്തുന്നതല്ല. (പുനീത് പഞ്ചോളി) പ്രസ് റിലീസ്: 2024-2025/2484 |