ഒഡീഷയിലെ ഒഡീഷ ഗ്രാമ്യ ബാങ്കിൻമേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
ഒഡീഷയിലെ ഒഡീഷ ഗ്രാമ്യ ബാങ്കിൻമേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
‘പ്രൂഡൻഷ്യൽ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തൽ - പ്രൊവിഷനിംഗ്, അസറ്റ് വർഗ്ഗീകരണം, എക്സ്പോഷർ പരിധി', 'പ്രാദേശിക ഗ്രാമീണ ബാങ്കുകൾ - വരുമാനം തിരിച്ചറിയൽ, അസറ്റ് വർഗ്ഗീകരണം, പ്രൊവിഷനിംഗ് മാനദണ്ഡങ്ങൾ - നിഷ്ക്രിയ ആസ്തികൾ (എൻ.പി.എ)’ എന്നീ വിഷയങ്ങളിൽ ഭാരതീയ റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് 2024 ഏപ്രിൽ 09-ലെ ഉത്തരവു പ്രകാരം ഒഡീഷയിലെ ഒഡീഷ ഗ്രാമ്യ ബാങ്കിൻമേൽ (ബാങ്ക്) ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 1,50,000/- രൂപ (ഒരു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47എ(1)(സി), എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46(4)(i), 51(1) എന്നീ വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. മാർച്ച് 31, 2023-ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നിയമാനുസൃതമായ പരിശോധന നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവെലപ്മെന്റ്റ് (നബാർഡ്) നടത്തിയിരുന്നു. ആർ. ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചപ്പോൾ , മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ചില വായ്പാ അക്കൗണ്ടുകളെ എൻ.പി.എ ആയി തരംതിരിക്കുന്നതിലെ പരാജയം ലോൺ അക്കൗണ്ടുകളുടെ അസറ്റ് വർഗ്ഗീകരണത്തിൽ വ്യത്യാസമുണ്ടാക്കിയതായിക്കണ്ടെത്തിയത് പണപ്പിഴ ചുമത്താനുള്ള കാരണമായി. ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല, ഇത് ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ബാങ്കിനെതിരെ ആർബിഐ ആരംഭിച്ചേക്കാവുന്ന മറ്റേതെങ്കിലും നടപടികളെക്കുറിച്ച് മുൻവിധികളില്ലാതെയാണ് ഈ പണപ്പിഴ ചുമത്തുന്നത്.
(യോഗേഷ് ദയാൽ) പത്രക്കുറിപ്പ് : 2024-2025/254 |