തമിഴ് നാട്ടിലെ ‘പൂര്‍വജ ഫിന്‍കാപ് പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
തമിഴ് നാട്ടിലെ ‘പൂര്‍വജ ഫിന്‍കാപ് പ്രൈവറ്റ് ലിമിറ്റഡിനു’ മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള “മാസ്റ്റര്‍ ഡയറക്ഷന്‍സ് - ഭാരതീയ റിസര്‍വ് ബാങ്ക് – (ബാങ്കിoഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനി – നിലവാരാധിഷ്ഠിത നിയന്ത്രണം) ഡയറക്ഷന്‍സ്, 2023” എന്ന വിഷയത്തിലെ ചില നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് 2025 മാര്‍ച്ച് 27 ലെ ഉത്തരവു പ്രകാരം തമിഴ് നാട്ടിലെ ‘പൂര്‍വജ ഫിന്‍കാപ് പ്രൈവറ്റ് ലിമിറ്റഡിനു’ (പ്രസ്തുത കമ്പനി) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 50,000/- രൂപ (അന്‍പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1934 ലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ടിലെ 58ജി(1)(ബി) വകുപ്പിനൊപ്പം 58ബി(5)(എഎ) വകുപ്പ് കൂട്ടിവായിച്ച പ്രകാരം ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. കീഴ്ത്തരമായ വായ്പകളുടെ (സബോര്‍ഡിനേറ്റ് ഡെറ്റ്സ്) കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേയുള്ള തിരികെ എടുക്കലിനെ (റിഡംപ്ഷന്‍) സംബന്ധിച്ച കത്തിടപാടുകള്‍, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, ആര്‍.ബി.ഐ യുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി വെളിവാക്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്തില്‍ ഉണ്ടായ വീഴ്ചയുടെ പേരില്‍ അതിന്‍റെ മേല്‍ പിഴ ചുമത്താതിരിക്കുന്നതിനുള്ള കാരണം കാണിക്കാന്‍ നിര്‍ദ്ദേശിച്ച്, പ്രസ്തുത കമ്പനിക്കു നോട്ടീസ് നല്‍കുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും വ്യക്തിപരമായ ഹിയറിങില്‍ നല്കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും പരിഗണിച്ചതിന്‍ പ്രകാരം, മറ്റു പലതിന്‍റെയും കൂട്ടത്തില്‍, താഴെപ്പറയുന്ന കുറ്റം ചാര്‍ത്തല്‍ (ചാര്‍ജ്) നിലനില്‍ക്കുന്നതായി ആര്‍.ബി.ഐ കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തല്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. (പുനീത് പഞ്ചോളി) പത്രക്കുറിപ്പ്: 2024-2025/2513 |