പൂനെയിലെ സുവർണയുഗ് സഹകാരി ബാങ്ക് ലിമിറ്റഡിന് ആർ ബി ഐ പിഴ ചുമത്തി
ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം സംബന്ധിച്ചു് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന്, 2023 ഏപ്രിൽ 27 ലെ ഒരു ഉത്തരവ് പ്രകാരം, പൂനെയിലെ സുവർണയുഗ് സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) ഭാരതീയ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) ₹1.00 ലക്ഷം (ഒരു ലക്ഷം രൂപ മാത്രം) പിഴ ചുമത്തി. ആർബിഐ പുറപ്പെടുവിച്ച മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടത് കണക്കിലെടുത്ത്, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ദി ആക്ട്) 46(4)(i), 56 വകുപ്പുകൾക്കൊപ്പം സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി, നിയമാനുസൃത നിയന്ത്രണങ്ങൾപാലിക്കുന്നതിലെ പോരായ്മയെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ പ്രസ്തുത ബാങ്ക് അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ഉദ്ദേശിച്ചുള്ളതല്ല. പശ്ചാത്തലം 2021 മാർച്ച് 31 ലെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ആർബിഐ നടത്തിയ നിയമപരമായ പരിശോധനയുടെയും, റിസ്ക് അസസ്‌മെന്റ് റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ കത്തിടപാടുകളുടെ പരിശോധനയുടെയും അടിസ്ഥാനത്തിൽ, മറ്റു കാര്യങ്ങൾക്കൊപ്പം, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിലെ കുറവിന്, ആനുപാതികമായി പിഴ ഈടാക്കുന്നതിന് പകരം, നോട്ടീസ് ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് പുനഃസ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് അറിയിപ്പ് നൽകാതെ, നിശ്ചിത തുക പിഴയായി ഈടാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന്, നിക്ഷേപ അക്കൗണ്ടുകൾ പരിപാലിക്കുന്നതിനെ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ രേഖാമൂലമുള്ള മറുപടി പരിഗണിച്ച ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നുള്ള മേല്പറഞ്ഞ ചാർജ് സ്ഥിരീകരിക്കപ്പെട്ടതിനാൽ പണപ്പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നും ആർബിഐ നിഗമനത്തിലെത്തി. (യോഗേഷ് ദയാൽ) പത്രക്കുറിപ്പ്: 2023-2024/167 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: