റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തെലങ്കാനയിലെ മെഹബൂബ് നഗറിൽ ദി ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു മേൽ പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തെലങ്കാനയിലെ മെഹബൂബ് നഗറിൽ ദി ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു മേൽ പണപ്പിഴ ചുമത്തി
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവെലപ്മെന്റിന്റെ (നബാർഡ്) ‘തട്ടിപ്പുകളുടെ അവലോകനം - മോണിറ്ററിംഗ്, റിപ്പോർട്ടിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ' എന്നതിനൊപ്പം 'തട്ടിപ്പുകൾ - തട്ടിപ്പുകളുടെ വർഗ്ഗീകരണം, റിപ്പോർട്ടുചെയ്യൽ, നിരീക്ഷിക്കൽ എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്ന വസ്തുതയിൽ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2023 നവംബർ 15 ലെ ഉത്തരവു പ്രകാരം തെലങ്കാനയിലെ മെഹബൂബ് നഗറിൽ ദി ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 10,000/- രൂപ (പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1) സി, എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46 (4) (i), 56 വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി/ഇടപാടുകാരുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല. പശ്ചാത്തലം 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവെലപ്മെന്റിന്റെ (നബാർഡ്) നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ തട്ടിപ്പ് കേസുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ബാങ്ക് നബാർഡിന് റിപ്പോർട്ട് ചെയ്തിരുന്നില്ല എന്ന് വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ) പത്രക്കുറിപ്പ് :2023-2024/1432 |