റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഗുജറാത്ത്, ഗോദ്ര, പഞ്ച്മഹൽ ജില്ലയിലെ, ദി ജനതാ കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ പണപ്പിഴ ചുമത്തി - ആർബിഐ - Reserve Bank of India
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഗുജറാത്ത്, ഗോദ്ര, പഞ്ച്മഹൽ ജില്ലയിലെ, ദി ജനതാ കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു മേൽ പണപ്പിഴ ചുമത്തി
ഡയറക്ടർമാരും അവരുടെ ബന്ധുക്കളും എന്തെങ്കിലും സ്ഥാനം വഹിക്കുന്നതോ അവർക്ക് താൽപ്പര്യമുള്ളതോ ആയ ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും സംഭാവനകൾ നൽകുക, ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും താല്പര്യമുള്ള (തല്പര) സ്ഥാപനങ്ങൾക്കും നൽകുന്ന വായ്പകളും അഡ്വാൻസുകളും, ഡയറക്ടർമാർക്കുള്ള വായ്പകൾ/ ഡയറ്കടർമാർ ജാമ്യക്കാരായുള്ള വായ്പകൾ - ഇവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ എന്നീ വസ്തുതകളിൽ റിസർവ് ബാങ്കിന്റെ മാർഗ്ഗരേഖകൾ പാലിക്കാത്തതിന് 2023 ആഗസ്റ്റ് 31 ലെ ഉത്തരവു പ്രകാരം ഗുജറാത്ത്, ഗോദ്ര, പഞ്ച്മഹൽ ജില്ലയിലെ ദി ജനതാ കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനു (ബാങ്ക്) മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ), 3,50,000/- രൂപ (മൂന്നു ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 47 എ (1) സി, എന്നിവയ്‌ക്കൊപ്പം സെക്ഷൻ 46 (4) (i), 56 വകുപ്പുകൾ പ്രകാരം ആർ. ബി.ഐ.യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി ആർ ബി ഐ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ച കണക്കിലെടുത്തു മാത്രമാണ്, അല്ലാതെ ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി/ഇടപാടുകാരുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെയോ ഉടമ്പടികളുടെയോ സാധുതയെക്കുറിച്ചുള്ളതല്ല. പശ്ചാത്തലം 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ നിയമപരമായ പരിശോധനയിലും, ഇൻസ്പെക്ഷൻ റിപ്പോർട്ട്, റിസ്ക് അസസ്മെന്റ് റിപ്പോർട്ട്, അതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ (കത്തിടപാടുകൾ) എന്നിവയുടെ പരിശോധനയിലും, മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, (i) ബാങ്കിന്റെ ഒരു ഡയറക്ടർ ട്രസ്റ്റി ആയിരുന്ന ഒരു സ്ഥാപനത്തിന് സംഭാവന നൽകി, (ii) ബാങ്കിന്റെ ഒരു ഡയറക്ടറുടെ ബന്ധുവിന്റെ ജാമ്യത്തിന്മേൽ ഒരു വായ്പ അനുവദിച്ചു എന്ന് വെളിപ്പെട്ടു. അതിനനുസരിച്ച്, നിർദ്ദേശങ്ങൾ അതിൽ പറഞ്ഞിരിക്കുന്നതുപോലെ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കുവാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ച് ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി.
നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നൽകിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിന് ശേഷം, മുൻപറഞ്ഞ ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള ആരോപണം നിലനിൽക്കുന്നതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബിഐ നിഗമനത്തിലെത്തി.
(യോഗേഷ് ദയാൽ) പത്രക്കുറിപ്പ് :2023-2024/1030 |