കേരളത്തിലെ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, പാലക്കാട്-ന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
'സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്ക് (എസ്.എ.എഫ്) പ്രകാരം ആർ.ബി.ഐ പുറപ്പെടുവിച്ച നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിനും 'മാസ്റ്റർ ഡയറക്ഷൻ - ക്രെഡിറ്റ് കാർഡ് ആൻഡ് ഡെബിറ്റ് കാർഡ് - ഇഷ്യൂവൻസ് ആൻഡ് കണ്ടക്ട് ഡയറക്ഷൻസ്, 2022'-ലെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, കേരളത്തിലെ ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, പാലക്കാട്-ന് (പ്രസ്തുത ബാങ്ക്) മേൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) 2025 സെപ്റ്റംബർ 03 ലെ ഉത്തരവ് പ്രകാരം 1.00 ലക്ഷം രൂപ (ഒരു ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം 46(4)(i) ഉം 56 ഉം വകുപ്പുകൾ പ്രകാരം ആർ.ബി.ഐ. യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. 2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർബിഐ ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള കണ്ടെത്തലിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ച ശേഷം, ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ (ചാർജ് ) നിലനിൽക്കുന്നതാണെന്നും അതിനാൽ പണപ്പിഴ ചുമത്തേണ്ടതാണെന്നും ആർ.ബി.ഐ കണ്ടെത്തി: പ്രസ്തുത ബാങ്ക് :
ഈ നടപടി, നിയമങ്ങൾ അനുസരിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ ബാങ്ക് അതിന്റെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തൽ, ബാങ്കിനെതിരെ ആർ.ബി.ഐ. ആരംഭിച്ചേക്കാവുന്ന മറ്റ് നടപടികൾക്ക് മേൽ ഒരു മുൻവിധിയും വരുത്തുന്നില്ല. (പുനീത് പഞ്ചോലി) പത്രക്കുറിപ്പ്: 2025-2026/1058 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: